പെണ്ണമ്മിച്ചി & വല്യമ്മിച്ചി -1
പെണ്ണമ്മിച്ചി: ദേ പിന്നീം തമിഴ്‌നാട്ടില് ഒരു അയിത്തമതിലും കൂടി പൊളിച്ച് മാറ്റീന്ന്. വെള്ളം എടക്കണേനു വരെ പലോടത്തും അയിത്താത്രേ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടന്യല്ലേന്നാണിപ്പോ സംശ്യം.
വല്യമ്മിച്ചി: കര്‍ത്താവേ! തമിഴ്‌നാട്ടിലൊക്കെ ഇപ്പഴും അയിത്തണ്ടാ! (മൂക്കത്ത് കയ്യ് വച്ച്)ഈ പാണ്ടികള്‍ടെ ഒരു കാര്യം!
ആ ട്യേ പെണ്ണമ്മേ, വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പഴാ വേറൊരു കാര്യം ഓര്‍ത്തേ. നിന്നോട് ഒരു കാര്യം ചോയ്‌ക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീറ്റ് കൊറേ ദൂസായ്. നീയെന്തിനാ ആ കനാലുമത്തെ രാധയ്ക്ക് ഇവടന്ന് വെള്ളം കൊടക്കണെ? അതും മോട്ടറടിച്ചട്ട്!. സൂക്ഷിച്ചോട്ടാ.. വിശ്വസിക്കാന്‍ കൊള്ളാത്ത ജാതികളാ. കണ്ണുതെറ്റ്യാ ആ മോട്ടറും, എന്തിന് ആ കെണറ് വരെ, അവറ്റ എട്‌ത്തോണ്ട് പൂവും!!!
(ഠാങ്!! എസ്കേപ്പ്...)
Thursday 11 February 2010
Monday 1 February 2010
സുഖപ്രസവം - ഒരു ഓക്സിമോറന്‍
അമ്മിച്ച്യേയ് ജിന്‍സി പ്രസവിച്ചൂട്ടാ, പെണ്‍കുട്ടി.
സുഖപ്രവസവായിരുന്നോടീ?
ആ.. പിന്നല്ലേ! ചിക്കന്‍ ബിരിയാണി കഴിക്കണ സുഖാര്‍ന്നൂത്രേ! 17 മണിക്കൂര്‍ പ്രസവവേദന ആറു സ്റ്റിച്ചും! ‘ഭയങ്കര’സുഖാര്‍ന്നൂന്നണ് അവള്‍ പറഞ്ഞേ.
********************************
ഞങ്ങടോടെ മൂന്നു ഗര്‍ഭിണികളാണ് “ഓര്‍മ്മയുണ്ട് മിണ്ടിക്കൂടാ“, “മധുരിച്ചിട്ട് തുപ്പാനും കയ്ചീട്ട് ഇറക്കാനും വയ്യ“ എന്നൊക്കെയുള്ള ഈ ‘സുഖകരമായ’ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിയാപ്പീക്ക് ആദ്യമാസങ്ങളിലെ കുടല് പറിഞ്ഞ് പുറത്ത് വരുന്നത് പോലുള്ള ശര്‍ദ്ദി, ക്ഷീണം. (അതേന്ന് മൂന്നേ മൂന്ന് മാസായിട്ടേ ഉള്ളൂ കല്യാണം കഴിഞ്ഞീട്ട്). വല്യാപ്പിയ്ക്ക് ഇത് ഏട്ടാം മാസം കൂടെ ഹെര്‍ണിയ. കക്കൂസില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥ.വേറൊരുത്തിയ്ക്ക് ഉള്‍വയറാത്രേ!! എന്തൂട്ടാണാവോ ആ സംഗതി. എന്തായാലും രാത്രിയായാ എരിപൊരി സഞ്ചാരമാണ്. ഉറക്കവുമില്ല. ഇതൊക്കെ കഴിഞ്ഞ് ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?
* ഓക്സിമോറന്‍
സുഖപ്രവസവായിരുന്നോടീ?
ആ.. പിന്നല്ലേ! ചിക്കന്‍ ബിരിയാണി കഴിക്കണ സുഖാര്‍ന്നൂത്രേ! 17 മണിക്കൂര്‍ പ്രസവവേദന ആറു സ്റ്റിച്ചും! ‘ഭയങ്കര’സുഖാര്‍ന്നൂന്നണ് അവള്‍ പറഞ്ഞേ.
********************************
ഞങ്ങടോടെ മൂന്നു ഗര്‍ഭിണികളാണ് “ഓര്‍മ്മയുണ്ട് മിണ്ടിക്കൂടാ“, “മധുരിച്ചിട്ട് തുപ്പാനും കയ്ചീട്ട് ഇറക്കാനും വയ്യ“ എന്നൊക്കെയുള്ള ഈ ‘സുഖകരമായ’ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിയാപ്പീക്ക് ആദ്യമാസങ്ങളിലെ കുടല് പറിഞ്ഞ് പുറത്ത് വരുന്നത് പോലുള്ള ശര്‍ദ്ദി, ക്ഷീണം. (അതേന്ന് മൂന്നേ മൂന്ന് മാസായിട്ടേ ഉള്ളൂ കല്യാണം കഴിഞ്ഞീട്ട്). വല്യാപ്പിയ്ക്ക് ഇത് ഏട്ടാം മാസം കൂടെ ഹെര്‍ണിയ. കക്കൂസില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥ.വേറൊരുത്തിയ്ക്ക് ഉള്‍വയറാത്രേ!! എന്തൂട്ടാണാവോ ആ സംഗതി. എന്തായാലും രാത്രിയായാ എരിപൊരി സഞ്ചാരമാണ്. ഉറക്കവുമില്ല. ഇതൊക്കെ കഴിഞ്ഞ് ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?
* ഓക്സിമോറന്‍
Saturday 30 January 2010
നേര്‍ച്ച
കിര്‍ണീം കിര്‍ണിം ... കിര്‍ണീം കിര്‍ണീം
ദേ ആ ലാന്‍ഡ് ഫോണടിക്കുന്നു. ഒന്നെട്‌ക്കറി കുഞ്ഞോളേ. ശന്യാഴ്ച്യല്ലേ, ഉണ്ണിമോളായിരിക്കും.
ഹലോ, ഉണ്ണിമോളേച്ച്യാണോറീ. വല്യമ്മിച്ചി കുളിക്ക്യാ. എന്താ അവടെ വിശേഷം?
ഓഹ് ഇവിടെ വിശേഷമൊന്നുമില്ല. നിങ്ങള്‍ക്കെന്താ വിശേഷം?
ഞങ്ങള് എല്ലാവരും കൂടി ഇപ്രാവശ്യം ക്രിസ്തുമസ്സിന് വേളാങ്കണ്ണിയ്ക്ക് പോയല്ലോ. മോളിണ്ടായില്ലല്ലോ എന്തു രസായിരുന്നു. ഒട്ടിക്കോ.
ഒട്ടാന്‍ പശയില്ലറീ. അല്ലെങ്കില്‍ തന്നെ ഒട്ടാന്‍ പറ്റിയയൊരു സ്ഥലം! അവിടെ എന്തൂട്ടാണിത്ര കാണാന്‍? നിങ്ങളിത് നൂറ്റ്യൊന്നാമത്തെ പ്രാവശ്യല്ലേ അവടെ പോണത്.
ഒന്നും പറയണ്ട്രീ കുഞ്ഞോളേ ഞങ്ങളെല്ലാരും കൂടി വയനാട്ടില്‍ക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തതാ. ഈ വല്യമ്മച്ച്യത് കലക്കി. വല്യമ്മിച്ചിക്ക് നേര്‍ച്ചീണ്ടാര്‍ന്നത്രേ. പെണ്ണമ്മിച്ചീരെ കൈ ഒടിഞ്ഞപ്പോ നേര്‍ന്നത്ണ്ന്ന്! കൈ ശരിയായാ പെണ്ണമ്മിച്ചീനീം കൂട്ടി പോയി ഒരു വെള്ളീരെ കൈ കൊടുക്കാന്ന്. അപ്പോ കുഞ്ഞമ്മിച്ചിക്കൂണ്ട്‌ത്രേ നേര്‍ച്ച! സീയാപ്പീരെ കല്യാണം കഴിഞ്ഞേന്?
അതെന്തൂട്ടാ? കല്യാണ ഫോട്ടോ വെള്ളീല് തീര്‍ത്ത് കൊടുക്കാര്‍ന്നാര്‍ന്നു! ഒരോരോ നേര്‍ച്ചകളേ! കല്യാണം വേളാങ്കണ്ണീ പള്ളീല് വച്ച് നടത്താം എന്നൊക്കെ നേരാഞ്ഞത് ഭാഗ്യം. അല്ലെങ്കെ വീട് വിറ്റ് കല്യാണത്തിണിള്ള വണ്ടിക്കാശ് ഇണ്ടാക്കണ്ടി വന്നേനെ.
നിനക്ക് തമാശ. ഇവിടെ നേര്‍ച്ചീല്യാത്തതായി ഞാനും പെണ്ണമ്മിച്ചീം അച്ചങ്കുഞ്ഞും പിന്നെ പൊടികളുമേ ഉണ്ടാര്‍ന്നള്ളോ അറിയോ? ഇളയമ്മിച്ചിയ്ക്ക് കുട്ടന്റെ ജോലി കാര്യത്തിന്, കുഞ്ഞച്ചന് ആ ക്ടാങ്ങള്‍ടെ സ്വഭാവം നന്നാവാന്‍, എന്തിനു പറയ്‌ണു മിനിഞ്ഞാന്ന് കല്യാണം കഴിഞ്ഞ ഇമ്മടെ സിയാപ്പിയ്ക്ക് വരെ നേര്‍ച്ചീന് - അമ്മായിമ്മ പോരീന്ന് ആശ്വാസം കിട്ടാന്‍!!
ഹ ഹ ഹ! അവളോട് അമ്മായിമ്മേരെ രൂപം തങ്കത്തില്‍ ഇണ്ടാക്കി കൊട്ക്കാന്‍ പറ. നിനക്ക് പെണ്ണമ്മിച്ചിയ്ക്കും ബോധല്യാണ്ടാണ് കുഞ്ഞോളെ. നിനക്കൊരു നേര്‍ച്ച്യങ്ങട് നേരാര്‍ന്നില്ലെ. വാഗമണ്ണില്‍ക്ക്. അത് നടത്തിയില്ലെങ്കില്‍ നീ തലപൊട്ടി ചാവുന്ന് പറയണം, നിന്റെ തെസീസ് സബ്മിറ്റ് ചെയ്ത് ഡോക്ടറേറ്റ് എടുക്കാന്‍ പറ്റില്യാന്നൊക്കെ അങ്ങട് കാച്ചണം. നിനക്കോര്‍മ്മീല്ലേ പണ്ട് കുഞ്ഞോന്‍ ഒരു പ്രാര്‍ത്ഥനക്കാരി സലോമി പറഞ്ഞതും കേട്ട് 27 വയസ്സിന്റെ തലേദിവസം കല്യാണം നടത്തീത്.
ഉവ്വ് പെണ്ണമ്മിച്ചി പറഞ്ഞ് കേട്ടണ്ട്. അയിന് വാഗമണ്ണില് പള്ളീണ്ടാ
എടീ പൊട്ടിക്കാള്യേ അയിന് പള്ള്യോക്കെ വേണാ? ഇനീപ്പോ അത്ര നിര്‍ബന്ധാച്ചാ പണ്ട് തൊണ്ണൂറ്റി എട്ടില് ഞങ്ങള് പോയാപ്പോ അവിടെ ഒരു പട്ടി ചത്തിരിന്നു. അന്ന് അതിനെ കുഴിച്ചീട്ടപ്പോ ഇമ്മടെ ഉണ്ണ്യ്യോന്‍ അതിന്റെ മുകളില്‍ ഒരു കുരിശും നാട്ടീണ്ടാര്‍ന്നു. ഭാഗ്യണ്ടെങ്കെ അതിപ്പോ ഒരു കുരിശട്യാവാന്‍ ചാന്‍സ് ഇണ്ട്. ആ കുരിശ് കാണാനാന്ന് പറഞ്ഞാല്‍ മതി. ഒരു പട്ടിവിശുദ്ധനും ക്രിസ്ത്യാനികള്‍ക്കിരിക്കട്ടേരീ.
അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കാറീ. ദേ വല്യമ്മിച്ചി വരണ്‌ണ്ട്.
എന്തൂട്ടാ അവടെ വിശേഷം?
വയ്യറീ ഉണ്ണിമോളേ. വേളാങ്കണ്ണീല് കുരിശിന്റെ വഴി പതിനാല് സ്ഥലവും മുട്ടുത്തി കയറി. മണലൊരഞ്ഞ് മുട്ട് ആകെ ഒരു പരുവമ്മായി. ഇതുവരെ മാറീല്യാ.
അമ്മീച്ച്യോടൊരു നൂറ് പ്രാവശ്യം പറഞ്ഞണ്ട് ശരീരം വേദനിപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥയെല്ലാം ഒരുതരം ആത്മപീഢയാണെന്ന് അതിനെക്കാളുമപ്പുറം അതൊരു മാനസീകരോഗമാണ്. ചികിത്സിക്കണം.
കരച്ചില്‍.. മൂക്കുപിഴിയല്‍. എന്നാലും നീയെന്നെ പ്രാന്തത്തിയാക്കീലേ.
നിശബ്ധത..
നിനക്കെന്താ വിശേഷം.
ഞാനും ഒരു നേര്‍ച്ച തീര്‍ക്കാര്‍ന്നു.
ആഹാ നിനക്കും നേര്‍ച്ചേലും ദൈവത്തിലൊക്കെ വിശ്വാസം വന്ന! ഏത് പള്ളീലാര്‍ന്നു?
*നേര്‍ച്ചേലു വിശ്വാസം പണ്ടേ ഉള്ളതല്ലേ. അതുകൊണ്ടാണ് ദൈവത്തില്‍ വിശ്വാസല്യാത്തത്. ഇത്തവണ ആംസ്റ്റര്‍ഡാമിലേക്കായിരുന്നു നേര്‍ച്ച. അവടെ ‘ദേ വാലന്‍ല്’
ആരാടെ പേരിലുള്ള പള്ള്യാ?
ഒരു പാട് വിശൂദ്ധകളുണ്ട്. ഒരോരുത്തരും ഒരോ ചില്ലുകൂട്ടില്‍, നമ്മുടെ അല്‍ഫോണ്‍സാമ്യോക്കെ രൂപക്കൂട്ടില്‍ നിക്കില്ലേ ഏതാണ്ടതുപോലെ, നിക്കും. നമുക്ക് ഭക്തിയുള്ള ആളുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കാം. ഭക്തരധികവും ആണുങ്ങളാണ്.
നിന്നെ കാണാന്‍ വരുമ്പോ എന്തായാലും ഇനി ആ പള്ളീലൊന്നു പോണം.
എന്നാശരി വയ്ക്കട്ടെ.
*********
കുറിപ്പ്: ദേ വാലന്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. റ്റൂറിസ്റ്റുകള്‍ക്ക് വഴികളിലൂടെ നടന്ന് കാര്യങ്ങള്‍ കാണാനുള്ള സൌകര്യമുണ്ട്. പരിചയമുള്ള ഒരാളുടെ കൂടെ പോയാല്‍ നന്ന്. അല്ലെങ്കില്‍ പണി കിട്ടിയേക്കും.
*ചില നേര്‍ച്ച ഉദാഹരണങ്ങള്‍
പരീക്ഷ പാസ്സാകുന്നവരെ കുഞ്ഞുമോഞ്ചേട്ടന് നോമ്പാണ്. പരീക്ഷ തീരുന്നത് വരെ ഉണ്ണിമോളേച്ചിയ്ക്കും. കുഞ്ഞുമോഞ്ചേട്ടനു ഉപവാസമാണെങ്കില്‍, ഉണ്ണിമോളേച്ചിയ്ക്ക് ടി.വി കാണലായിരിക്കും.
27 വയസ്സിനു മുന്ന് കല്യാണം നടന്നില്ലെങ്കില്‍ ചത്ത് പോകുമെന്നു കരുതി കുഞ്ഞുമോഞ്ചേട്ടന്റെ നേര്‍ച്ച. പഠിപ്പ് തീരുന്നതിനു മുന്ന് കെട്ടേണ്ടി വന്നാല്‍ ചത്തുകളയുമെന്നു കുഞ്ഞുമോളേച്ചീയുടെ നേര്‍ച്ച.
പടത്തിനു കടപ്പാട് വിക്കി.
ദേ ആ ലാന്‍ഡ് ഫോണടിക്കുന്നു. ഒന്നെട്‌ക്കറി കുഞ്ഞോളേ. ശന്യാഴ്ച്യല്ലേ, ഉണ്ണിമോളായിരിക്കും.
ഹലോ, ഉണ്ണിമോളേച്ച്യാണോറീ. വല്യമ്മിച്ചി കുളിക്ക്യാ. എന്താ അവടെ വിശേഷം?
ഓഹ് ഇവിടെ വിശേഷമൊന്നുമില്ല. നിങ്ങള്‍ക്കെന്താ വിശേഷം?
ഞങ്ങള് എല്ലാവരും കൂടി ഇപ്രാവശ്യം ക്രിസ്തുമസ്സിന് വേളാങ്കണ്ണിയ്ക്ക് പോയല്ലോ. മോളിണ്ടായില്ലല്ലോ എന്തു രസായിരുന്നു. ഒട്ടിക്കോ.
ഒട്ടാന്‍ പശയില്ലറീ. അല്ലെങ്കില്‍ തന്നെ ഒട്ടാന്‍ പറ്റിയയൊരു സ്ഥലം! അവിടെ എന്തൂട്ടാണിത്ര കാണാന്‍? നിങ്ങളിത് നൂറ്റ്യൊന്നാമത്തെ പ്രാവശ്യല്ലേ അവടെ പോണത്.
ഒന്നും പറയണ്ട്രീ കുഞ്ഞോളേ ഞങ്ങളെല്ലാരും കൂടി വയനാട്ടില്‍ക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തതാ. ഈ വല്യമ്മച്ച്യത് കലക്കി. വല്യമ്മിച്ചിക്ക് നേര്‍ച്ചീണ്ടാര്‍ന്നത്രേ. പെണ്ണമ്മിച്ചീരെ കൈ ഒടിഞ്ഞപ്പോ നേര്‍ന്നത്ണ്ന്ന്! കൈ ശരിയായാ പെണ്ണമ്മിച്ചീനീം കൂട്ടി പോയി ഒരു വെള്ളീരെ കൈ കൊടുക്കാന്ന്. അപ്പോ കുഞ്ഞമ്മിച്ചിക്കൂണ്ട്‌ത്രേ നേര്‍ച്ച! സീയാപ്പീരെ കല്യാണം കഴിഞ്ഞേന്?
അതെന്തൂട്ടാ? കല്യാണ ഫോട്ടോ വെള്ളീല് തീര്‍ത്ത് കൊടുക്കാര്‍ന്നാര്‍ന്നു! ഒരോരോ നേര്‍ച്ചകളേ! കല്യാണം വേളാങ്കണ്ണീ പള്ളീല് വച്ച് നടത്താം എന്നൊക്കെ നേരാഞ്ഞത് ഭാഗ്യം. അല്ലെങ്കെ വീട് വിറ്റ് കല്യാണത്തിണിള്ള വണ്ടിക്കാശ് ഇണ്ടാക്കണ്ടി വന്നേനെ.
നിനക്ക് തമാശ. ഇവിടെ നേര്‍ച്ചീല്യാത്തതായി ഞാനും പെണ്ണമ്മിച്ചീം അച്ചങ്കുഞ്ഞും പിന്നെ പൊടികളുമേ ഉണ്ടാര്‍ന്നള്ളോ അറിയോ? ഇളയമ്മിച്ചിയ്ക്ക് കുട്ടന്റെ ജോലി കാര്യത്തിന്, കുഞ്ഞച്ചന് ആ ക്ടാങ്ങള്‍ടെ സ്വഭാവം നന്നാവാന്‍, എന്തിനു പറയ്‌ണു മിനിഞ്ഞാന്ന് കല്യാണം കഴിഞ്ഞ ഇമ്മടെ സിയാപ്പിയ്ക്ക് വരെ നേര്‍ച്ചീന് - അമ്മായിമ്മ പോരീന്ന് ആശ്വാസം കിട്ടാന്‍!!
ഹ ഹ ഹ! അവളോട് അമ്മായിമ്മേരെ രൂപം തങ്കത്തില്‍ ഇണ്ടാക്കി കൊട്ക്കാന്‍ പറ. നിനക്ക് പെണ്ണമ്മിച്ചിയ്ക്കും ബോധല്യാണ്ടാണ് കുഞ്ഞോളെ. നിനക്കൊരു നേര്‍ച്ച്യങ്ങട് നേരാര്‍ന്നില്ലെ. വാഗമണ്ണില്‍ക്ക്. അത് നടത്തിയില്ലെങ്കില്‍ നീ തലപൊട്ടി ചാവുന്ന് പറയണം, നിന്റെ തെസീസ് സബ്മിറ്റ് ചെയ്ത് ഡോക്ടറേറ്റ് എടുക്കാന്‍ പറ്റില്യാന്നൊക്കെ അങ്ങട് കാച്ചണം. നിനക്കോര്‍മ്മീല്ലേ പണ്ട് കുഞ്ഞോന്‍ ഒരു പ്രാര്‍ത്ഥനക്കാരി സലോമി പറഞ്ഞതും കേട്ട് 27 വയസ്സിന്റെ തലേദിവസം കല്യാണം നടത്തീത്.
ഉവ്വ് പെണ്ണമ്മിച്ചി പറഞ്ഞ് കേട്ടണ്ട്. അയിന് വാഗമണ്ണില് പള്ളീണ്ടാ
എടീ പൊട്ടിക്കാള്യേ അയിന് പള്ള്യോക്കെ വേണാ? ഇനീപ്പോ അത്ര നിര്‍ബന്ധാച്ചാ പണ്ട് തൊണ്ണൂറ്റി എട്ടില് ഞങ്ങള് പോയാപ്പോ അവിടെ ഒരു പട്ടി ചത്തിരിന്നു. അന്ന് അതിനെ കുഴിച്ചീട്ടപ്പോ ഇമ്മടെ ഉണ്ണ്യ്യോന്‍ അതിന്റെ മുകളില്‍ ഒരു കുരിശും നാട്ടീണ്ടാര്‍ന്നു. ഭാഗ്യണ്ടെങ്കെ അതിപ്പോ ഒരു കുരിശട്യാവാന്‍ ചാന്‍സ് ഇണ്ട്. ആ കുരിശ് കാണാനാന്ന് പറഞ്ഞാല്‍ മതി. ഒരു പട്ടിവിശുദ്ധനും ക്രിസ്ത്യാനികള്‍ക്കിരിക്കട്ടേരീ.
അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കാറീ. ദേ വല്യമ്മിച്ചി വരണ്‌ണ്ട്.
എന്തൂട്ടാ അവടെ വിശേഷം?
വയ്യറീ ഉണ്ണിമോളേ. വേളാങ്കണ്ണീല് കുരിശിന്റെ വഴി പതിനാല് സ്ഥലവും മുട്ടുത്തി കയറി. മണലൊരഞ്ഞ് മുട്ട് ആകെ ഒരു പരുവമ്മായി. ഇതുവരെ മാറീല്യാ.
അമ്മീച്ച്യോടൊരു നൂറ് പ്രാവശ്യം പറഞ്ഞണ്ട് ശരീരം വേദനിപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥയെല്ലാം ഒരുതരം ആത്മപീഢയാണെന്ന് അതിനെക്കാളുമപ്പുറം അതൊരു മാനസീകരോഗമാണ്. ചികിത്സിക്കണം.
കരച്ചില്‍.. മൂക്കുപിഴിയല്‍. എന്നാലും നീയെന്നെ പ്രാന്തത്തിയാക്കീലേ.
നിശബ്ധത..
നിനക്കെന്താ വിശേഷം.
ഞാനും ഒരു നേര്‍ച്ച തീര്‍ക്കാര്‍ന്നു.
ആഹാ നിനക്കും നേര്‍ച്ചേലും ദൈവത്തിലൊക്കെ വിശ്വാസം വന്ന! ഏത് പള്ളീലാര്‍ന്നു?
*നേര്‍ച്ചേലു വിശ്വാസം പണ്ടേ ഉള്ളതല്ലേ. അതുകൊണ്ടാണ് ദൈവത്തില്‍ വിശ്വാസല്യാത്തത്. ഇത്തവണ ആംസ്റ്റര്‍ഡാമിലേക്കായിരുന്നു നേര്‍ച്ച. അവടെ ‘ദേ വാലന്‍ല്’
ആരാടെ പേരിലുള്ള പള്ള്യാ?

ഒരു പാട് വിശൂദ്ധകളുണ്ട്. ഒരോരുത്തരും ഒരോ ചില്ലുകൂട്ടില്‍, നമ്മുടെ അല്‍ഫോണ്‍സാമ്യോക്കെ രൂപക്കൂട്ടില്‍ നിക്കില്ലേ ഏതാണ്ടതുപോലെ, നിക്കും. നമുക്ക് ഭക്തിയുള്ള ആളുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കാം. ഭക്തരധികവും ആണുങ്ങളാണ്.
നിന്നെ കാണാന്‍ വരുമ്പോ എന്തായാലും ഇനി ആ പള്ളീലൊന്നു പോണം.
എന്നാശരി വയ്ക്കട്ടെ.
*********
കുറിപ്പ്: ദേ വാലന്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. റ്റൂറിസ്റ്റുകള്‍ക്ക് വഴികളിലൂടെ നടന്ന് കാര്യങ്ങള്‍ കാണാനുള്ള സൌകര്യമുണ്ട്. പരിചയമുള്ള ഒരാളുടെ കൂടെ പോയാല്‍ നന്ന്. അല്ലെങ്കില്‍ പണി കിട്ടിയേക്കും.
*ചില നേര്‍ച്ച ഉദാഹരണങ്ങള്‍
പരീക്ഷ പാസ്സാകുന്നവരെ കുഞ്ഞുമോഞ്ചേട്ടന് നോമ്പാണ്. പരീക്ഷ തീരുന്നത് വരെ ഉണ്ണിമോളേച്ചിയ്ക്കും. കുഞ്ഞുമോഞ്ചേട്ടനു ഉപവാസമാണെങ്കില്‍, ഉണ്ണിമോളേച്ചിയ്ക്ക് ടി.വി കാണലായിരിക്കും.
27 വയസ്സിനു മുന്ന് കല്യാണം നടന്നില്ലെങ്കില്‍ ചത്ത് പോകുമെന്നു കരുതി കുഞ്ഞുമോഞ്ചേട്ടന്റെ നേര്‍ച്ച. പഠിപ്പ് തീരുന്നതിനു മുന്ന് കെട്ടേണ്ടി വന്നാല്‍ ചത്തുകളയുമെന്നു കുഞ്ഞുമോളേച്ചീയുടെ നേര്‍ച്ച.
പടത്തിനു കടപ്പാട് വിക്കി.
Tuesday 1 December 2009
കാള കൊണ്ടൊരു കുതിര പാചകം
കൈ ഒടിഞ്ഞതുകൊണ്ട് പെണ്ണമ്മിച്ചിയ്ക്കിപ്പോ പാചകമാണു ഹോബി.അതും ആളെ പറ്റിക്കുന്ന പാചകത്തില്‍ മാത്രമേ പെണ്ണൊരുത്തിയ്ക്ക് താല്പര്യമുള്ളൂ. ഉദാഹരണത്തിനു പിലോപ്പി (തിലാപ്പിയ) കൊണ്ടെങ്ങനെ കരിമീന്‍ ഫിഷ്മോളി വെയ്ക്കാം, പോത്തിറച്ചി കൊണ്ടെങ്ങനെ പോര്‍ക്ക് വറുത്തരച്ചത് ഉണ്ടാക്കം, പാളകൊണ്ടെങ്ങനെ മീന്‍കറി വയ്ക്കാം ഇങ്ങനെ പോകും ലിസ്റ്റ്. ഉണ്ണിമോളുടെ അടുത്ത് മാത്രം കളി നടക്കില്ല. അവള്‍ കൈയോടെ പൊക്കും. കൈ ഉപ്പിലിട്ടതു കൊണ്ട് പാചകവിധി മാത്രമാണു പെണ്ണമ്മിച്ചി കുക്കിംഗ് കുഞ്ഞുമോള്‍.
പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും.
മോശ്യല്ല ഫറവോണ്. നിന്റെ ആഗ്രഹല്ലേ ഒരെണ്ണങ്ങട് കാച്ചാം.
പോത്തിറച്ചി കൊണ്ട് പോര്‍ക്ക് വറുത്തരച്ചരത്ത് അലക്ക്യാലാ?
ഹേയ് അതുവേണ്ടറീ അതൊക്കെ എല്ലാവര്‍ക്കും അറിയിണ്ടാവും. ഇമ്മക്ക് വേറൊരെണ്ണം അലക്കാം ‘കാള കൊണ്ടൊരു കുതിര പാചകം.’ എപ്പടി?
അതുമതി. അതാവുബോ തൊഗാഡിയ ഡാക്കിട്ടറു പറഞ്ഞപ്പോലെ പശൂവിനെ സംരക്ഷിക്കാന്‍ ഗോമൂത്രം കുടിക്കണേനൊപ്പം മറ്റൊരു മാര്‍ഗ്ഗോം കൂടി ആയില്ലേ. കൂട്ടാന്‍ വയ്ക്കുന്നതിനു മുന്‍പ് കാള, വച്ച് കഴിയുമ്പോ കുതിര! അടിപ്പൊളി! ഒരു കടംകഥീമായി.
ക്രിസ്മസ്സിനു പെണ്ണമ്മ സ്പെഷല്‍ കാള കൊണ്ടൊരു കുതിര പാചകം
മുന്നറിയിപ്പ്
കോഴി പൊരിച്ചത്, പോത്തിറച്ചി വരട്ടിയത്, പോര്‍ക്ക് വിന്താലൂ എന്നിവയെല്ലാം പോലെ ഈ പാചകക്കുറിപ്പും കാലങ്ങളായി ഒരു ഇന്ത്യന്‍ രീതിയാണ്. ഇതറിയാത്തവരൊന്നും ഉണ്ടാകില്ല. എങ്കിലും എല്ലാ ഓണത്തിനും ഓണസദ്യയും എല്ലാ ക്രിസ്തുമസ്സിനും ഡക്ക് ഫ്രൈയും എഴുതി ഇടുന്നത് പോലെ ഈ ലിബര്‍ഹാന്‍ കാലത്ത് ഈ കുതിര പാചകവും എഴുതി ഇടുന്നു. ഈ പാചകത്തിന്റെ വിശദമായ കുറിപ്പ് ഒക്ടോബര്‍ 13, 2000 ത്തിലെ ഫ്രൊണ്ട് ലൈനില്‍ വന്നതാണ്. അതിന്റൊരു സംക്ഷിപ്ത രൂപമേ ഇവിടെ ഉള്ളൂ.
വേണ്ട സാധനങ്ങള്‍
ലക്ഷണമൊത്ത ഹാരപ്പന്‍ കാള - ഒരു പിന്‍ഭാഗം അല്ലെങ്കില്‍ മുഴുവന്‍ കാള പകുതിയായി മുറിച്ചത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് - 250 ഗ്രാം
വെള്ളം - ആവശ്യത്തിന്
ക്യാമറ - ഒന്ന് (ഡിജിറ്റല്‍)
കമ്പ്യൂട്ടര്‍ - ഒന്ന് (അഡോബ് ഫോട്ടോഷോപ്പ് ഉള്ളത്)
നല്ല ലക്ഷണമൊത്തൊരു ഹാരപ്പന്‍ കാളയുടെ പകുതി എടുക്കുക. കാളയുടെ പകുതിയായി കിട്ടാനില്ലെങ്കില്‍ ഒരു മുഴുവന്‍ കാളയെ മുറിച്ച് പകുതിയാക്കുക. മുറിക്കുന്നത് വളരെ വളരെ ശ്രദ്ധയോടെ വേണം. മൂരിക്കുട്ടന്റെ തുടയില്‍ നിന്നും veal escalopes അരിഞ്ഞെടുക്കുന്ന അതേ ശ്രദ്ധയൊടെ, ചാതുര്യത്തോടെ ചെയ്യുക. കൃത്യമായി മുറിച്ച് പിന്‍ഭാഗം ലിംഗമെല്ലാം കളഞ്ഞെടുക്കുക. പുതിയതായി നനച്ചെടുത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഈ പിന്‍ഭാഗം നന്നായി അമര്‍ത്തുക. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണങ്ങിയതിനു ശേഷം അതിന്റെ ഒരു ഡിജിറ്റല്‍ ഫോട്ടോ എടുക്കുക. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ഫോട്ടോട്ടോഷോപ്പിലേയ്ക്ക് ഈ പ്രോസസ്സ് ചെയ്ത കാളയെ പതിയെ ഇടുക. ഒരു പാചകക്കാരിയുടെ കൈപ്പുണ്യമനുസ്സരിച്ച് കുതിരകൊമ്പും മുഖവും നല്‍കുക. കൂടുതല്‍ മനോഹരമാക്കണമെന്നുണ്ടെങ്കില്‍ ഒരു തീറ്റതൊട്ടി കൂടി അരികില്‍ വയ്ക്കുക. (മനസ്സിലെ) കൂടിയ തീയില്‍ നല്ല ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കുക. ഒന്നാന്തരം ഹാരപ്പന്‍ കുതിര റെഡി. ചൂടോടെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വിളബുക.
കുതിര പാചകത്തെ കുറിച്ച് ഒന്നുമേ അറിയാത്തവര്‍ക്കായി
ഭരിക്കുന്നവനാണ് ചരിത്രം എഴുതിയതെന്നതിനാല്‍ ചരിത്രം എക്കാലത്തും ഭരണവര്‍ഗ്ഗത്തിന്റെ കൂടെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ മുസ്ലീമുകളും, ആക്രമിച്ചവരും, മതമാറ്റക്കാരുമാകുമ്പോള്‍ മറ്റുചിലര്‍ യൂറോപ്യന്മാരും, ഭരിക്കാന്‍ വന്നവരും, മിഷിണറികളുമാകുന്നത്. അതേ കാരണം കൊണ്ടാണ് ആര്യന്‍ അധിനിവേശമെന്നും ആര്യന്‍ കുടിയെറ്റമെന്നും രണ്ട് തിയറി നിലനില്‍ക്കേ ആര്യന്‍ കുറ്റിയേറ്റക്കാരെ കുറിച്ചു മാത്രം നാം അധികം കേട്ടത് ആ കുടിയേറ്റക്കാരെ നാട്ടുക്കാരായി ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ഹിസ്റ്റോറിക്കല്‍ മാനുപുലേഷനാണ് കുതിരക്കളി അഥവാ കുതിരപചകം. കുതിരളാല്‍ സമൃദ്ധമായിരുന്ന ഋഗ്വേദകാലഘട്ടത്തെ കുതിരകളേ ഇല്ലാതിരുന്ന ഹാരപ്പന്‍ കാലവുമായി കൂട്ടിയിണക്കാന്‍ ഒരു ലിങ്ക് ആവശ്യമായിരുന്നു. ആ ലിങ്ക് ആണ് കുതിര പാചകം വഴി ലഭിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബാബ്‌റി മസ്ജിദ് തകത്തത് ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ പ്ലാനായിരുന്നു എന്ന ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തു തന്നെ മലയാളിയുടെ പ്രമുഖ ദിനപത്രം മാതൃഭൂമി ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതും (27/11/2009,ഡി.ശ്രീജിത്ത്, മാതൃഭൂമി) തൊഗാഡിയയുടെ ‘വിശ്വമംഗള ഗോഗ്രാമ യാത്രയ്‌ക്ക് പരമപ്രധാനം നല്‍കുന്നതും കൂട്ടിവായിച്ചാല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ ചില വാചകങ്ങള്‍ ഓര്‍ക്കാതിരിക്കാനവില്ല.
“ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.” (27/11/2009 ഡി.ശ്രീജിത്ത്, മാതൃഭൂമി)
മുസ്ലീം നേതാക്കള്‍ എന്നിടത്ത് ഇല്ലനക്കരി എന്നോ പെണ്ണമ്മ എന്നോ കുഞ്ഞുമോള്‍ എന്നോ വച്ച് വായിച്ചാല്‍ ചുട്ടുപഴുത്ത ദോശക്കല്ലില്‍ കൈ കൊണ്ടത് പോലെ തോന്നുന്നു. അതുകൊണ്ട് ഇല്ലനക്കരി വക കൃസ്തുമസ്സ് സ്പെഷല്‍ കുതിര പാചകം ഓര്‍മ്മപ്പെടുത്തുന്നു.
കുറിപ്പ്:
ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം. (Rao et al., “Entropic Evidence for Linguistic Structure in the Indus Script,” Science, 324, 1165, 2009.)
ഹാപ്പി ലിബര്‍ഹാന്‍ കാലം ജയ് കാള
പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും.
മോശ്യല്ല ഫറവോണ്. നിന്റെ ആഗ്രഹല്ലേ ഒരെണ്ണങ്ങട് കാച്ചാം.
പോത്തിറച്ചി കൊണ്ട് പോര്‍ക്ക് വറുത്തരച്ചരത്ത് അലക്ക്യാലാ?
ഹേയ് അതുവേണ്ടറീ അതൊക്കെ എല്ലാവര്‍ക്കും അറിയിണ്ടാവും. ഇമ്മക്ക് വേറൊരെണ്ണം അലക്കാം ‘കാള കൊണ്ടൊരു കുതിര പാചകം.’ എപ്പടി?
അതുമതി. അതാവുബോ തൊഗാഡിയ ഡാക്കിട്ടറു പറഞ്ഞപ്പോലെ പശൂവിനെ സംരക്ഷിക്കാന്‍ ഗോമൂത്രം കുടിക്കണേനൊപ്പം മറ്റൊരു മാര്‍ഗ്ഗോം കൂടി ആയില്ലേ. കൂട്ടാന്‍ വയ്ക്കുന്നതിനു മുന്‍പ് കാള, വച്ച് കഴിയുമ്പോ കുതിര! അടിപ്പൊളി! ഒരു കടംകഥീമായി.
ക്രിസ്മസ്സിനു പെണ്ണമ്മ സ്പെഷല്‍ കാള കൊണ്ടൊരു കുതിര പാചകം
മുന്നറിയിപ്പ്
കോഴി പൊരിച്ചത്, പോത്തിറച്ചി വരട്ടിയത്, പോര്‍ക്ക് വിന്താലൂ എന്നിവയെല്ലാം പോലെ ഈ പാചകക്കുറിപ്പും കാലങ്ങളായി ഒരു ഇന്ത്യന്‍ രീതിയാണ്. ഇതറിയാത്തവരൊന്നും ഉണ്ടാകില്ല. എങ്കിലും എല്ലാ ഓണത്തിനും ഓണസദ്യയും എല്ലാ ക്രിസ്തുമസ്സിനും ഡക്ക് ഫ്രൈയും എഴുതി ഇടുന്നത് പോലെ ഈ ലിബര്‍ഹാന്‍ കാലത്ത് ഈ കുതിര പാചകവും എഴുതി ഇടുന്നു. ഈ പാചകത്തിന്റെ വിശദമായ കുറിപ്പ് ഒക്ടോബര്‍ 13, 2000 ത്തിലെ ഫ്രൊണ്ട് ലൈനില്‍ വന്നതാണ്. അതിന്റൊരു സംക്ഷിപ്ത രൂപമേ ഇവിടെ ഉള്ളൂ.
വേണ്ട സാധനങ്ങള്‍
ലക്ഷണമൊത്ത ഹാരപ്പന്‍ കാള - ഒരു പിന്‍ഭാഗം അല്ലെങ്കില്‍ മുഴുവന്‍ കാള പകുതിയായി മുറിച്ചത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് - 250 ഗ്രാം
വെള്ളം - ആവശ്യത്തിന്
ക്യാമറ - ഒന്ന് (ഡിജിറ്റല്‍)
കമ്പ്യൂട്ടര്‍ - ഒന്ന് (അഡോബ് ഫോട്ടോഷോപ്പ് ഉള്ളത്)
നല്ല ലക്ഷണമൊത്തൊരു ഹാരപ്പന്‍ കാളയുടെ പകുതി എടുക്കുക. കാളയുടെ പകുതിയായി കിട്ടാനില്ലെങ്കില്‍ ഒരു മുഴുവന്‍ കാളയെ മുറിച്ച് പകുതിയാക്കുക. മുറിക്കുന്നത് വളരെ വളരെ ശ്രദ്ധയോടെ വേണം. മൂരിക്കുട്ടന്റെ തുടയില്‍ നിന്നും veal escalopes അരിഞ്ഞെടുക്കുന്ന അതേ ശ്രദ്ധയൊടെ, ചാതുര്യത്തോടെ ചെയ്യുക. കൃത്യമായി മുറിച്ച് പിന്‍ഭാഗം ലിംഗമെല്ലാം കളഞ്ഞെടുക്കുക. പുതിയതായി നനച്ചെടുത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഈ പിന്‍ഭാഗം നന്നായി അമര്‍ത്തുക. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണങ്ങിയതിനു ശേഷം അതിന്റെ ഒരു ഡിജിറ്റല്‍ ഫോട്ടോ എടുക്കുക. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ഫോട്ടോട്ടോഷോപ്പിലേയ്ക്ക് ഈ പ്രോസസ്സ് ചെയ്ത കാളയെ പതിയെ ഇടുക. ഒരു പാചകക്കാരിയുടെ കൈപ്പുണ്യമനുസ്സരിച്ച് കുതിരകൊമ്പും മുഖവും നല്‍കുക. കൂടുതല്‍ മനോഹരമാക്കണമെന്നുണ്ടെങ്കില്‍ ഒരു തീറ്റതൊട്ടി കൂടി അരികില്‍ വയ്ക്കുക. (മനസ്സിലെ) കൂടിയ തീയില്‍ നല്ല ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കുക. ഒന്നാന്തരം ഹാരപ്പന്‍ കുതിര റെഡി. ചൂടോടെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വിളബുക.
കുതിര പാചകത്തെ കുറിച്ച് ഒന്നുമേ അറിയാത്തവര്‍ക്കായി
ഭരിക്കുന്നവനാണ് ചരിത്രം എഴുതിയതെന്നതിനാല്‍ ചരിത്രം എക്കാലത്തും ഭരണവര്‍ഗ്ഗത്തിന്റെ കൂടെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ മുസ്ലീമുകളും, ആക്രമിച്ചവരും, മതമാറ്റക്കാരുമാകുമ്പോള്‍ മറ്റുചിലര്‍ യൂറോപ്യന്മാരും, ഭരിക്കാന്‍ വന്നവരും, മിഷിണറികളുമാകുന്നത്. അതേ കാരണം കൊണ്ടാണ് ആര്യന്‍ അധിനിവേശമെന്നും ആര്യന്‍ കുടിയെറ്റമെന്നും രണ്ട് തിയറി നിലനില്‍ക്കേ ആര്യന്‍ കുറ്റിയേറ്റക്കാരെ കുറിച്ചു മാത്രം നാം അധികം കേട്ടത് ആ കുടിയേറ്റക്കാരെ നാട്ടുക്കാരായി ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ഹിസ്റ്റോറിക്കല്‍ മാനുപുലേഷനാണ് കുതിരക്കളി അഥവാ കുതിരപചകം. കുതിരളാല്‍ സമൃദ്ധമായിരുന്ന ഋഗ്വേദകാലഘട്ടത്തെ കുതിരകളേ ഇല്ലാതിരുന്ന ഹാരപ്പന്‍ കാലവുമായി കൂട്ടിയിണക്കാന്‍ ഒരു ലിങ്ക് ആവശ്യമായിരുന്നു. ആ ലിങ്ക് ആണ് കുതിര പാചകം വഴി ലഭിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബാബ്‌റി മസ്ജിദ് തകത്തത് ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ പ്ലാനായിരുന്നു എന്ന ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തു തന്നെ മലയാളിയുടെ പ്രമുഖ ദിനപത്രം മാതൃഭൂമി ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതും (27/11/2009,ഡി.ശ്രീജിത്ത്, മാതൃഭൂമി) തൊഗാഡിയയുടെ ‘വിശ്വമംഗള ഗോഗ്രാമ യാത്രയ്‌ക്ക് പരമപ്രധാനം നല്‍കുന്നതും കൂട്ടിവായിച്ചാല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ ചില വാചകങ്ങള്‍ ഓര്‍ക്കാതിരിക്കാനവില്ല.
“ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.” (27/11/2009 ഡി.ശ്രീജിത്ത്, മാതൃഭൂമി)
മുസ്ലീം നേതാക്കള്‍ എന്നിടത്ത് ഇല്ലനക്കരി എന്നോ പെണ്ണമ്മ എന്നോ കുഞ്ഞുമോള്‍ എന്നോ വച്ച് വായിച്ചാല്‍ ചുട്ടുപഴുത്ത ദോശക്കല്ലില്‍ കൈ കൊണ്ടത് പോലെ തോന്നുന്നു. അതുകൊണ്ട് ഇല്ലനക്കരി വക കൃസ്തുമസ്സ് സ്പെഷല്‍ കുതിര പാചകം ഓര്‍മ്മപ്പെടുത്തുന്നു.
കുറിപ്പ്:
ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം. (Rao et al., “Entropic Evidence for Linguistic Structure in the Indus Script,” Science, 324, 1165, 2009.)
ഹാപ്പി ലിബര്‍ഹാന്‍ കാലം ജയ് കാള
Wednesday 25 November 2009
ലന്തന്‍ബത്തേരിക്കാരുടെ മുടിയിലെ തഴുതാമ
അങ്ങനെ പെണ്ണമ്മിച്ചിയുടെ കൈ ഒടിഞ്ഞു. അല്ലെങ്കിലും കുളിമുറി കഴുകാന്‍ സോപ്പ്പൊടിയിട്ട് ‘ഡാന്‍സ്‘ കളിക്കുന്നത് ആള്‌ടെ സ്ഥിരം പരിപടിയാണ്. അവ്ടെ അടങ്ങീരിക്കട്ടെ ഒരാറാഴ്ച. പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാനാണു ഉണ്ണിമോള്‌ടെ കല്‍പ്പന. ബാക്കീള്ളോര്‍ക്കാണിപ്പോ പണി. ‘കുഞ്ഞോളേ ആ കണ്ണാടിങ്ങട് എട്‌ക്കറീ..‘ ‘ആ നീലച്ചട്ട്യള്ള പുസ്തകെട്‌ക്കറീ..‘ വിളിച്ച് കൂവണ കേട്ടാ തോന്നും കാല്‌ണ് ഒടിഞ്ഞേക്കണേന്ന്‍. സന്ദര്‍ശക പ്രവാഹം കാരണം ചായീണ്ടാക്കി ഫ്ലാസ്കില്‍ നിറയ്ക്കലാണിപ്പോ കുഞ്ഞുമോളുടെ ടൈം പാസ്.
ഞാറാഴ്ച കുഞ്ഞച്ചന്‍ വിസിറ്റ്
ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?
ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണംന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്‌ത്തോ.
ങേ! ഇതെന്തൂട്ട്‌ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്‌പുസ്തകൊക്യായിറ്റ്‌ണ് നോവല് വായന?
ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്‌പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.
അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ
(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)
എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്‌ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്‌ണ്‌ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്‌ണു! പോരേ പൂരം!
ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്‌ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.
ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്‍ക്ക് നീ കൊട്‌ക്കണ പെട്ടി മരുന്നല്ലേരാ?
പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്‌ട് തന്നാല്‌ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്‌രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്‌ണ്. പോരാണ്ട് മൂലക്കുരൂന്നും.
പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്‌ണ്ട്. ലോകത്ത്‌ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.
ആ ദദന്നീന്ന് സാധനം.
അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന്‍ ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളുമാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്‌ടെ ബൊക്കെ കാണാന്‍ എന്തു രസാര്‍ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന്‍ പൂക്കള്. പിന്നെ ഒറിജിനല്‍ റോസാപൂക്കള്, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്‍മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്‌ണ്ടാ!
പെണ്ണമ്മിച്ച്യെ വെറ്‌തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്‌പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റായിക്കൂടേ?
ആണോ കൊച്ചീക്കാരെ?
******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്‌ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്.
******************************
കുറിപ്പ്
(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്‍ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”
(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.
ഞാറാഴ്ച കുഞ്ഞച്ചന്‍ വിസിറ്റ്
ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?
ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണംന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്‌ത്തോ.
ങേ! ഇതെന്തൂട്ട്‌ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്‌പുസ്തകൊക്യായിറ്റ്‌ണ് നോവല് വായന?
ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്‌പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.
അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ
(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)
എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്‌ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്‌ണ്‌ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്‌ണു! പോരേ പൂരം!
ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്‌ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.
ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്‍ക്ക് നീ കൊട്‌ക്കണ പെട്ടി മരുന്നല്ലേരാ?

പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്‌ട് തന്നാല്‌ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്‌രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്‌ണ്. പോരാണ്ട് മൂലക്കുരൂന്നും.
പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്‌ണ്ട്. ലോകത്ത്‌ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.
ആ ദദന്നീന്ന് സാധനം.
അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന്‍ ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളുമാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്‌ടെ ബൊക്കെ കാണാന്‍ എന്തു രസാര്‍ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന്‍ പൂക്കള്. പിന്നെ ഒറിജിനല്‍ റോസാപൂക്കള്, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്‍മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്‌ണ്ടാ!
പെണ്ണമ്മിച്ച്യെ വെറ്‌തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്‌പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റായിക്കൂടേ?
ആണോ കൊച്ചീക്കാരെ?
******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്‌ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്.
******************************
കുറിപ്പ്
(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്‍ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”
(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.
Saturday 14 November 2009
മിമിക്സും കലാഭവനും പിന്നെ പെണ്ണുങ്ങളും
കല്യാണത്തിന്റെ തിരക്കുകളൊക്കെയായൊരുന്നെങ്കിലും പെണ്ണമ്മിച്ചി ഐഡിയ സ്റ്റാര്‍സിംഗറും പാരിജാതവും ഒറ്റ മുടക്കമില്ലാതെ കാണുമായിരുന്നു. സ്റ്റാര്‍സിംഗറില്‍ നല്ല ഭാഗങ്ങള്‍ വരുമ്പോള്‍ അത് കുഞ്ഞുമോളെ വിളിച്ച് കാണിച്ചില്ലെങ്കില്‍ പെണ്ണമ്മിച്ചിയ്ക്ക് സമാധാനമില്ല. കുഞ്ഞുമോള്‍ക്കാണെങ്കില്‍ ചൂടുള്ള പഴം പുഴുങ്ങിയത് വായിലിട്ട പോലെ വര്‍ത്തമാനം പറയുന്ന രഞ്ജിനി ഹരിദാസിനെ കാണരുത്! മാത്രല്ല മൊബൈല്‍ സൌഹൃദങ്ങള്‍ വിളിക്കുന്ന സമയ്‌ണ്. അപ്പ്‌ഴ്‌ണ് ഒരു സ്റ്റാര്‍ സിംഗറ്!
രണ്ടാഴ്ച മുന്നുള്ള ഒരു സ്റ്റാര്‍സിംഗര്‍ സമയം
കുഞ്ഞോളേ ഓടി വാടി. ദേ നോക്ക്റീ ഒരു പെങ്കുട്ടി തകര്‍ക്കണത്
ഓ പിന്നേ തകര്‍ക്ക്‍ണു. എനിക്കൊന്നും കാണാണ്ടാ
ഇത് പാട്ടല്ലറീ മിമിക്സ്‌ണ്.. നോക്ക് റീ കുഞ്ഞോളേ ..
കുഞ്ഞോള് കണ്ട വീഡിയോ താഴെ
ഓ പിന്നേ ഇതെന്തൂട്ട്‌ണ് ഇത്ര വല്യേ കാര്യം! ഞങ്ങടെ കൂടെ പഠിച്ചിരുന്ന കുമാരി അവടത്തെ എല്ലാ സാറന്മാരേം ഇതിലും ചെത്തായിറ്റ് കാണിക്കും.
നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ വായനക്കാരേ?
അനുകരണം ഒരു കലയാണ് എന്ന് മലയാളിയെ മനസ്സിലാക്കിച്ചത് മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോയാണ്. മിമിക്സ് ഇഷ്ടമില്ലാത്ത മലയാളി എന്തൂട്ട് മലയാളിയാണ്! നസീറും മധുവും മിമിക്സ് സ്റ്റേജുകളില്‍ തകര്‍ക്കുമ്പോള്‍ ഷീലയേയും ശാരദയേയും കൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ? മിമിക്സും കലഭവനും തകര്‍ക്കുന്ന കാലത്ത് ഒരു പെണ്ണ് മിമിക്സില്‍ വരുമെന്നു ഞാന്‍ കരുതിയിട്ടില്ല. ക്ലാസ്‌മുറികളില്‍ സാറന്മാരേയും ജയനേയുമൊക്കെ ചില മിടുക്കി കുട്ടികള്‍ അനുകരിക്കുന്നത് കണ്ടീട്ടുണ്ട്. കുഞ്ഞുമോള് ബിരുദത്തിനു പഠിക്കുമ്പോള്‍ അവളുടെ ക്ലാസില്‍ ഒരു കുമാരിയുണ്ടായിരുന്നു. അവരുടെ എല്ലാ മാഷുമാരേയും സംസാരം സഹിതം അനുകരിച്ചു കാണിക്കും. ആ പെണ്‍കുട്ടികളോ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിയ പെണ്‍കുട്ടികളോ ഒന്നും തന്നെ പക്ഷേ സ്റ്റേജിലോ ടി.വി ഷോകളിലോ ആരേയും കണ്ടീട്ടില്ല. കഥകളിയിലും ചവിട്ടു നാടകത്തിലും ഒക്കെ സംഭവിച്ചത് തന്നെയാണിത്. പെണ്‍വേഷങ്ങളെല്ലാം ആണുങ്ങള്‍ തന്നെ കെട്ടുക (കെട്ടേണ്ടി വരിക) അല്ലെങ്കില്‍ ഒരു പക്ഷേ അങ്ങിനെ അനുകരിച്ചു കാണിക്കാന്‍ പറ്റിയ പെണ്‍സെലിബ്രിറ്റികള്‍ മലയാളത്തില്‍ അധികം ഉണ്ടായിരുന്നു കാണില്ല. നടികളാകട്ടെ ശബ്ദം ഡബ്ചെയ്തു പോന്നു. സീമയും ശോഭനയും സുഹാസിനിയും ഒരൊറ്റ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ സംസാരിച്ചു. പിന്നെങ്ങനെ അനുകരിക്കും?
അങ്ങിനെ ഇരിക്കെയാണു പ്രസീദയുടെ വരവ്, കാസര്‍കോഡ് കാദര്‍ഭായിയില്‍. പ്രസീദയെ നോക്കിയിട്ട് അച്ചന്‍ ചോദിക്കുന്ന ചോദ്യം “ഇത് പെണ്‍കുട്ടിയല്ലേടോ” എന്നാണ്. ‘മിമിക്രി ചരിത്രത്തില്‍ അതൊരു മഹാസംഭവമായിരിക്കും’ എന്ന് സൈനുദ്ദീനിന്റെ കഥാപാത്രം പറഞ്ഞീട്ടും, മോഹന്‍ലാലിനേയും സുരേഷ്ഗോപിയേയും അഭിനയിച്ചു കാണിക്കുന്ന പ്രസീദയോട് കൊള്ളാം നന്നായിട്ടുണ്ട് പെണ്‍കുട്ടികളുടെ ട്രൂപ്പ് തുടങ്ങുമ്പോള്‍ വിളിക്കാം എന്നും പറഞ്ഞയക്കുകയാണ്. ആ പ്രസീദ എവിടെയാണാവോ?
പിന്നീട് തെസ്നീഖാന്‍ വന്നു. ചില ഷോകളില്‍ മുഖം കാണിച്ച് പച്ചപിടിക്കാതെ പോയി. പിന്നെയാണ് സിനിമാല ഫേം സുബിയുടെ വരവ്. സുബി തകര്‍ത്തു. അനുകരണത്തില്‍ സുബിയ്ക്ക് ശരിയ്ക്കും ബ്രേക്ക് ആയത് രഞ്ജിനി ഹരിദാസിനെ അനുകരിച്ചതായിരിക്കണം. അതിന്റെ ക്രെഡിറ്റ് രഞ്ജിനിയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയാം. കാരണം അത്രയും അനന്യമായ ഒരു സംസാര രീതി രഞ്ജിനി ഉണ്ടാക്കിയിരുന്നു. കേരളം മുഴുക്കെ അതിനു ധാരാളം ആരാധകരേയും വിമര്‍ശകരേയും കിട്ടി .
കൈരളിയുടെ നാല് പെണ്ണുങ്ങള്‍ പരിപാടിയില്‍ സുബിയുടെ ജയന്‍ തകര്‍ത്തു. മഞ്ജുപിള്ളയും തെസ്നിഖാനും മോശമില്ലാതെ അനുകരിക്കുന്നുണ്ട്.
ഈക്കാലട്ടത്തില്‍ തന്നെ വന്ന കൊള്ളാവുന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റ് ദേവിചന്ദനയാണ്.
ഇതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇപ്പോള്‍ വിന്ദുജയുടെ പ്രകടനം. ഡബ്ബിംങ്ങിനാല്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ നമ്മുടെ ഷീലയും സീമയുമൊക്കെയാണ് വിന്ദുജയുടെ തൊണ്ടയില്‍ നിന്നിറങ്ങിവരുന്നത്. ശാരദയും കെ.ആര്‍.വിജയയും ശോഭനയും മഞ്ജുവാര്യരും ഭാമയുമൊക്കെ വിന്ദുജമാരുടെ തൊണ്ടയിലും ഭാവങ്ങളിലും വന്നു നിറയുമെന്ന് സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ.
കലാഭവനില്‍ ഇപ്പോള്‍ മിമിക്സ് പഠിക്കാനെങ്കിലും പെണ്ണുങ്ങളുണ്ടോ ആവോ?
രണ്ടാഴ്ച മുന്നുള്ള ഒരു സ്റ്റാര്‍സിംഗര്‍ സമയം
കുഞ്ഞോളേ ഓടി വാടി. ദേ നോക്ക്റീ ഒരു പെങ്കുട്ടി തകര്‍ക്കണത്
ഓ പിന്നേ തകര്‍ക്ക്‍ണു. എനിക്കൊന്നും കാണാണ്ടാ
ഇത് പാട്ടല്ലറീ മിമിക്സ്‌ണ്.. നോക്ക് റീ കുഞ്ഞോളേ ..
കുഞ്ഞോള് കണ്ട വീഡിയോ താഴെ
ഓ പിന്നേ ഇതെന്തൂട്ട്‌ണ് ഇത്ര വല്യേ കാര്യം! ഞങ്ങടെ കൂടെ പഠിച്ചിരുന്ന കുമാരി അവടത്തെ എല്ലാ സാറന്മാരേം ഇതിലും ചെത്തായിറ്റ് കാണിക്കും.
നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ വായനക്കാരേ?
അനുകരണം ഒരു കലയാണ് എന്ന് മലയാളിയെ മനസ്സിലാക്കിച്ചത് മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോയാണ്. മിമിക്സ് ഇഷ്ടമില്ലാത്ത മലയാളി എന്തൂട്ട് മലയാളിയാണ്! നസീറും മധുവും മിമിക്സ് സ്റ്റേജുകളില്‍ തകര്‍ക്കുമ്പോള്‍ ഷീലയേയും ശാരദയേയും കൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ? മിമിക്സും കലഭവനും തകര്‍ക്കുന്ന കാലത്ത് ഒരു പെണ്ണ് മിമിക്സില്‍ വരുമെന്നു ഞാന്‍ കരുതിയിട്ടില്ല. ക്ലാസ്‌മുറികളില്‍ സാറന്മാരേയും ജയനേയുമൊക്കെ ചില മിടുക്കി കുട്ടികള്‍ അനുകരിക്കുന്നത് കണ്ടീട്ടുണ്ട്. കുഞ്ഞുമോള് ബിരുദത്തിനു പഠിക്കുമ്പോള്‍ അവളുടെ ക്ലാസില്‍ ഒരു കുമാരിയുണ്ടായിരുന്നു. അവരുടെ എല്ലാ മാഷുമാരേയും സംസാരം സഹിതം അനുകരിച്ചു കാണിക്കും. ആ പെണ്‍കുട്ടികളോ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിയ പെണ്‍കുട്ടികളോ ഒന്നും തന്നെ പക്ഷേ സ്റ്റേജിലോ ടി.വി ഷോകളിലോ ആരേയും കണ്ടീട്ടില്ല. കഥകളിയിലും ചവിട്ടു നാടകത്തിലും ഒക്കെ സംഭവിച്ചത് തന്നെയാണിത്. പെണ്‍വേഷങ്ങളെല്ലാം ആണുങ്ങള്‍ തന്നെ കെട്ടുക (കെട്ടേണ്ടി വരിക) അല്ലെങ്കില്‍ ഒരു പക്ഷേ അങ്ങിനെ അനുകരിച്ചു കാണിക്കാന്‍ പറ്റിയ പെണ്‍സെലിബ്രിറ്റികള്‍ മലയാളത്തില്‍ അധികം ഉണ്ടായിരുന്നു കാണില്ല. നടികളാകട്ടെ ശബ്ദം ഡബ്ചെയ്തു പോന്നു. സീമയും ശോഭനയും സുഹാസിനിയും ഒരൊറ്റ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ സംസാരിച്ചു. പിന്നെങ്ങനെ അനുകരിക്കും?
അങ്ങിനെ ഇരിക്കെയാണു പ്രസീദയുടെ വരവ്, കാസര്‍കോഡ് കാദര്‍ഭായിയില്‍. പ്രസീദയെ നോക്കിയിട്ട് അച്ചന്‍ ചോദിക്കുന്ന ചോദ്യം “ഇത് പെണ്‍കുട്ടിയല്ലേടോ” എന്നാണ്. ‘മിമിക്രി ചരിത്രത്തില്‍ അതൊരു മഹാസംഭവമായിരിക്കും’ എന്ന് സൈനുദ്ദീനിന്റെ കഥാപാത്രം പറഞ്ഞീട്ടും, മോഹന്‍ലാലിനേയും സുരേഷ്ഗോപിയേയും അഭിനയിച്ചു കാണിക്കുന്ന പ്രസീദയോട് കൊള്ളാം നന്നായിട്ടുണ്ട് പെണ്‍കുട്ടികളുടെ ട്രൂപ്പ് തുടങ്ങുമ്പോള്‍ വിളിക്കാം എന്നും പറഞ്ഞയക്കുകയാണ്. ആ പ്രസീദ എവിടെയാണാവോ?
പിന്നീട് തെസ്നീഖാന്‍ വന്നു. ചില ഷോകളില്‍ മുഖം കാണിച്ച് പച്ചപിടിക്കാതെ പോയി. പിന്നെയാണ് സിനിമാല ഫേം സുബിയുടെ വരവ്. സുബി തകര്‍ത്തു. അനുകരണത്തില്‍ സുബിയ്ക്ക് ശരിയ്ക്കും ബ്രേക്ക് ആയത് രഞ്ജിനി ഹരിദാസിനെ അനുകരിച്ചതായിരിക്കണം. അതിന്റെ ക്രെഡിറ്റ് രഞ്ജിനിയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയാം. കാരണം അത്രയും അനന്യമായ ഒരു സംസാര രീതി രഞ്ജിനി ഉണ്ടാക്കിയിരുന്നു. കേരളം മുഴുക്കെ അതിനു ധാരാളം ആരാധകരേയും വിമര്‍ശകരേയും കിട്ടി .
കൈരളിയുടെ നാല് പെണ്ണുങ്ങള്‍ പരിപാടിയില്‍ സുബിയുടെ ജയന്‍ തകര്‍ത്തു. മഞ്ജുപിള്ളയും തെസ്നിഖാനും മോശമില്ലാതെ അനുകരിക്കുന്നുണ്ട്.
ഈക്കാലട്ടത്തില്‍ തന്നെ വന്ന കൊള്ളാവുന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റ് ദേവിചന്ദനയാണ്.
ഇതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇപ്പോള്‍ വിന്ദുജയുടെ പ്രകടനം. ഡബ്ബിംങ്ങിനാല്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ നമ്മുടെ ഷീലയും സീമയുമൊക്കെയാണ് വിന്ദുജയുടെ തൊണ്ടയില്‍ നിന്നിറങ്ങിവരുന്നത്. ശാരദയും കെ.ആര്‍.വിജയയും ശോഭനയും മഞ്ജുവാര്യരും ഭാമയുമൊക്കെ വിന്ദുജമാരുടെ തൊണ്ടയിലും ഭാവങ്ങളിലും വന്നു നിറയുമെന്ന് സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ.
കലാഭവനില്‍ ഇപ്പോള്‍ മിമിക്സ് പഠിക്കാനെങ്കിലും പെണ്ണുങ്ങളുണ്ടോ ആവോ?
Thursday 12 November 2009
Feminism VS Maleism
സിയാപ്പീരെ കല്യാണ തെരക്കായോണ്ട് ഞങ്ങടെ ബ്ലോഗ് വായന്യോന്നും നടക്കാറില്ല്യാട്ടാ. കൊറേ കാലത്തിനു ശേഷം ദിന്നിപ്പോ മലയാളബ്ലോഗില്‍ കയറി നോക്കുമ്പോള്‍ ദേ കെടക്ക്ണു, തങ്കലിപികളില്‍ സൂക്ഷിക്കേണ്ട ഒരു മൊതില്. വാചകമേളക്കാരു കാണുന്നതിനു മുന്‍പ് ഇമ്മളതങ്ങട് പൊക്കി.
..”റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ(സ്ത്രീകള്‍) മാന്യമായി ചെയ്യുന്നില്ല.“
എന്തൂട്ടാ വാചകം! ഇത്തരം മൊതിലുകള്‍ കാലാകാലങ്ങളില്‍ ഞങ്ങടോടീം ഇണ്ടാവാറ്ണ്ട്. “പെണ്ണങ്ങള്‍ക്ക് തെങ്ങുമേ കേറാന്‍ പറ്റോ“ എന്നുള്ള കുട്ടന്‍ സ്റ്റൈല്‍ തുടങ്ങി “അതൊക്കെ പോട്ടെ..ഒരു കാറ് മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു പെണ്ണിന് പറ്റോ” എന്ന ഉണ്ണിയച്ചന്‍ സ്റ്റൈലും “പെണ്ണങ്ങള്‍ക്ക് ചെലക്കാനല്ലാണ്ട് എന്തൂട്ടറിയാം” എന്ന കുഞ്ഞച്ചന്‍ സ്റ്റൈലും ഒരു പെണ്ണെഴുതണ രാഷ്ട്രീയ വിമര്‍ശനം ആരെങ്കിലും വായിക്ക്യോ” എന്ന അച്ചങ്കുഞ്ഞ് സ്റ്റൈല് വരെ, ഞങ്ങടോടത്തെ ആണ്‍മൂരാച്ചികള്‍ക്ക് ഇല്ലാത്തതൊന്നും ഇല്ല. കാലാകാലങ്ങളില്‍ അവരോരുടെ ഉള്ളിലുള്ള ആണ്‍ മൂരാച്ചിയെ പുറത്തിടുക എന്നത് മന:പൂര്‍വ്വവും അല്ലാതെയും സംഭവിക്കും. അത്തരത്തില്‍ ഒരു മൊതല്, ഭാവിയില്‍ ഒരു മൊതല്‍ക്കൂട്ടാക്കാന്‍.
ബെര്‍ലീന്‍ മതിലും ജര്‍മ്മനിയുമാണല്ലോ കറണ്ട് ഹോട്ട് റ്റോപ്പിക്. രണ്ടൂസായി അതാണ് ഞങ്ങടോടെ തീമേശ വര്‍ത്താനം. അതില്‍ നിന്നൊരു രംഗം.
സഭയെ സഭയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പുനരുദ്ധരിക്കുക എന്ന അജണ്ടയുമായി നടക്കുന്ന പെണ്ണമ്മിച്ചി : അയിന്റെടയ്ക്ക് നിങ്ങളറിഞ്ഞ ക്ടാങ്ങളെ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭേരെ മാര്‍പ്പാപ്പിപ്പോ ഒരു പെണ്ണ്ണ്ണ്. ഇന്നലിമ്മടെ സുറായീരെ റോസിലി പറഞ്ഞപ്പഴാ ഞാനറിയണേ. എന്റെ തമ്പ്രാനെ ഇമ്മടെ പള്ളീരെ അള്‍ത്താരേമേ ഒരു പെണ്ണ് നിന്ന് കുര്‍ബാന ചെല്ലണ കണ്ടട്ട് ചത്താ മത്യാര്‍ന്നു.
പള്ളിയേ ശരണം എന്ന് പറഞ്ഞ് നടക്കുന്ന കുഞ്ഞച്ചന്‍: ഉവ്വാ എന്നട്ട് വേണം എല്ലാ പെണ്ണങ്ങളും കൂടി സഭരേ നാറാണക്കല്ലെളക്കാന്‍. ആണായ ക്രിസ്തൂന്റെ പ്രതിപുരുഷനെങ്ങന്യാ പെണ്ണാവാന്റെ ചേച്ച്യേ?
പെണ്ണമ്മിച്ചി: കുറച്ച് ആലോചിച്ച്. ഈ പ്രതിപുരുഷന്റെ എതിര്‍ലിംഗം എന്തൂട്ടാടീ കുഞ്ഞോളെ? ആ എന്തൂട്ടേങ്കിലാവട്ടെ. ഈ പ്രതിപുരുഷന്‍ എന്നതൊരു പ്രതിനിധി മാത്രല്ലേരാ. അതൊരു സ്ത്രീ, ഒരു പ്രതിസ്ത്രീ ആയാലെന്തൂട്ടാടാ കുഞ്ഞച്ചാ കൊഴപ്പം?
പള്ളിയെ പൊളിച്ച് കളയണം എന്ന് പറയുന്ന അച്ചങ്കുഞ്ഞ്: ഹെന്റെ പെണ്ണമ്മേ പള്ളി എന്നതേ ഒരു ബൂര്‍ഷ്വാഅധികാരസെറ്റപ്പാണ്. അവടെ കുര്‍ബാന ചെല്ലാന്‌ള്ള സ്വതന്ത്ര്യം കിട്ടീട്ട് സ്ത്രീയ്ക്ക് എന്തൂട്ട് കിട്ടാന്‌ണ്.
എല്ലാം കേട്ട് നില്‍ക്കുന്ന കുഞ്ഞോള്‍ വക: അതായത് അച്ചങ്കുഞ്ഞേ ഇപ്പോഴത്തെ ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഒരു സ്ത്രീ. ജര്‍മ്മനിയിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ ഒന്നിന്റെ നേതാവ് ഒരു സ്ത്രീ. അതും പോരാണ്ട് അവര്‌ടെ വിദേശകാര്യ മന്ത്രി ഒരു ഗേ. അധികാരത്തില്‍ നിന്നു വളരെ വളരെ ദൂരെ നിന്നിരുന്ന ഒരു സമൂഹം അധികാരത്തിലേയ്ക്ക് വരാണല്ലോ.
പെട്ടെന്ന് കുഞ്ഞച്ചന്‍: അ അ അ ആ.. അയ്ശരി അപ്പോ അതാണ് കാര്യം. ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. അങ്ങനെ വരട്ടെ. ഞാനും വിചാരിച്ചു..
കുറിപ്പ്:
ബിഷപ്പ് Margot Kaessmann വിവാഹമോചിതയാണ്.
..”റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ(സ്ത്രീകള്‍) മാന്യമായി ചെയ്യുന്നില്ല.“
എന്തൂട്ടാ വാചകം! ഇത്തരം മൊതിലുകള്‍ കാലാകാലങ്ങളില്‍ ഞങ്ങടോടീം ഇണ്ടാവാറ്ണ്ട്. “പെണ്ണങ്ങള്‍ക്ക് തെങ്ങുമേ കേറാന്‍ പറ്റോ“ എന്നുള്ള കുട്ടന്‍ സ്റ്റൈല്‍ തുടങ്ങി “അതൊക്കെ പോട്ടെ..ഒരു കാറ് മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു പെണ്ണിന് പറ്റോ” എന്ന ഉണ്ണിയച്ചന്‍ സ്റ്റൈലും “പെണ്ണങ്ങള്‍ക്ക് ചെലക്കാനല്ലാണ്ട് എന്തൂട്ടറിയാം” എന്ന കുഞ്ഞച്ചന്‍ സ്റ്റൈലും ഒരു പെണ്ണെഴുതണ രാഷ്ട്രീയ വിമര്‍ശനം ആരെങ്കിലും വായിക്ക്യോ” എന്ന അച്ചങ്കുഞ്ഞ് സ്റ്റൈല് വരെ, ഞങ്ങടോടത്തെ ആണ്‍മൂരാച്ചികള്‍ക്ക് ഇല്ലാത്തതൊന്നും ഇല്ല. കാലാകാലങ്ങളില്‍ അവരോരുടെ ഉള്ളിലുള്ള ആണ്‍ മൂരാച്ചിയെ പുറത്തിടുക എന്നത് മന:പൂര്‍വ്വവും അല്ലാതെയും സംഭവിക്കും. അത്തരത്തില്‍ ഒരു മൊതല്, ഭാവിയില്‍ ഒരു മൊതല്‍ക്കൂട്ടാക്കാന്‍.
ബെര്‍ലീന്‍ മതിലും ജര്‍മ്മനിയുമാണല്ലോ കറണ്ട് ഹോട്ട് റ്റോപ്പിക്. രണ്ടൂസായി അതാണ് ഞങ്ങടോടെ തീമേശ വര്‍ത്താനം. അതില്‍ നിന്നൊരു രംഗം.
സഭയെ സഭയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പുനരുദ്ധരിക്കുക എന്ന അജണ്ടയുമായി നടക്കുന്ന പെണ്ണമ്മിച്ചി : അയിന്റെടയ്ക്ക് നിങ്ങളറിഞ്ഞ ക്ടാങ്ങളെ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭേരെ മാര്‍പ്പാപ്പിപ്പോ ഒരു പെണ്ണ്ണ്ണ്. ഇന്നലിമ്മടെ സുറായീരെ റോസിലി പറഞ്ഞപ്പഴാ ഞാനറിയണേ. എന്റെ തമ്പ്രാനെ ഇമ്മടെ പള്ളീരെ അള്‍ത്താരേമേ ഒരു പെണ്ണ് നിന്ന് കുര്‍ബാന ചെല്ലണ കണ്ടട്ട് ചത്താ മത്യാര്‍ന്നു.

പള്ളിയേ ശരണം എന്ന് പറഞ്ഞ് നടക്കുന്ന കുഞ്ഞച്ചന്‍: ഉവ്വാ എന്നട്ട് വേണം എല്ലാ പെണ്ണങ്ങളും കൂടി സഭരേ നാറാണക്കല്ലെളക്കാന്‍. ആണായ ക്രിസ്തൂന്റെ പ്രതിപുരുഷനെങ്ങന്യാ പെണ്ണാവാന്റെ ചേച്ച്യേ?
പെണ്ണമ്മിച്ചി: കുറച്ച് ആലോചിച്ച്. ഈ പ്രതിപുരുഷന്റെ എതിര്‍ലിംഗം എന്തൂട്ടാടീ കുഞ്ഞോളെ? ആ എന്തൂട്ടേങ്കിലാവട്ടെ. ഈ പ്രതിപുരുഷന്‍ എന്നതൊരു പ്രതിനിധി മാത്രല്ലേരാ. അതൊരു സ്ത്രീ, ഒരു പ്രതിസ്ത്രീ ആയാലെന്തൂട്ടാടാ കുഞ്ഞച്ചാ കൊഴപ്പം?
പള്ളിയെ പൊളിച്ച് കളയണം എന്ന് പറയുന്ന അച്ചങ്കുഞ്ഞ്: ഹെന്റെ പെണ്ണമ്മേ പള്ളി എന്നതേ ഒരു ബൂര്‍ഷ്വാഅധികാരസെറ്റപ്പാണ്. അവടെ കുര്‍ബാന ചെല്ലാന്‌ള്ള സ്വതന്ത്ര്യം കിട്ടീട്ട് സ്ത്രീയ്ക്ക് എന്തൂട്ട് കിട്ടാന്‌ണ്.
എല്ലാം കേട്ട് നില്‍ക്കുന്ന കുഞ്ഞോള്‍ വക: അതായത് അച്ചങ്കുഞ്ഞേ ഇപ്പോഴത്തെ ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഒരു സ്ത്രീ. ജര്‍മ്മനിയിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ ഒന്നിന്റെ നേതാവ് ഒരു സ്ത്രീ. അതും പോരാണ്ട് അവര്‌ടെ വിദേശകാര്യ മന്ത്രി ഒരു ഗേ. അധികാരത്തില്‍ നിന്നു വളരെ വളരെ ദൂരെ നിന്നിരുന്ന ഒരു സമൂഹം അധികാരത്തിലേയ്ക്ക് വരാണല്ലോ.
പെട്ടെന്ന് കുഞ്ഞച്ചന്‍: അ അ അ ആ.. അയ്ശരി അപ്പോ അതാണ് കാര്യം. ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. അങ്ങനെ വരട്ടെ. ഞാനും വിചാരിച്ചു..
കുറിപ്പ്:
ബിഷപ്പ് Margot Kaessmann വിവാഹമോചിതയാണ്.
Subscribe to:
Posts (Atom)
